ഒക്ലഹോമ സിറ്റി: അമേരിക്കയിലെ ഒക്ലഹോമ സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ വധശിക്ഷ നടപ്പിലാക്കി. ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട 45 വയസുകാരനായ കെൻഡ്രിക് എ. സിംപ്സണെയാണ് വ്യാഴാഴ്ച രാവിലെ മാരകമായ വിഷമിശ്രിതം കുത്തിവച്ച് വധിച്ചത്.
2005ലെ കത്രീന ചുഴലിക്കാറ്റിനെത്തുടർന്ന് ന്യൂ ഓർലിയൻസിൽ നിന്നും അഭയാർഥിയായി ഒക്ലഹോമയിൽ എത്തിയ വ്യക്തിയാണ് സിംപ്സൺ. 2006-ൽ ഒക്ലഹോമ സിറ്റിയിലെ ഒരു ക്ലബിലുണ്ടായ തർക്കത്തെത്തുടർന്ന് ഗ്ലെൻ പാമർ (20), ആന്റണി ജോൺസ് (19) എന്നിവരെ വെടിവച്ചു കൊന്നത്.
യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിന് നേരെ സിംപ്സൺ അസാൾട്ട് റൈഫിൾ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർത്തു. കഴിഞ്ഞ മാസം സിംപ്സൺ സമർപ്പിച്ച ദയാഹർജി പാ തള്ളിയിരുന്നു (വോട്ട്: 3-2).
മരിച്ചവരുടെ കുടുംബങ്ങൾക്ക് നീതി ലഭിച്ചുവെന്ന് ഒക്ലഹോമ അറ്റോർണി ജനറൽ ജെന്റനർ ഡ്രമ്മണ്ട് പ്രതികരിച്ചു. താൻ ചെയ്ത തെറ്റിന് സിംപ്സൺ മാപ്പപേക്ഷിച്ചിരുന്നു. സമാധാനപരമായാണ് അദ്ദേഹം മരണം വരിച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മീയ ഉപദേഷ്ടാവ് പറഞ്ഞു.